Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Friedrich Merz

Europe

ഇന്ത്യ - ജർമനി സഹകരണം വർധിപ്പിക്കും; ഇന്ത്യക്കാർക്ക് വിസയില്ലാതെ ട്രാൻസിറ്റ് സൗകര്യം

അഹമ്മദാബാദ്: ഇന്ത്യൻ പൗരന്മാർക്ക് ജർമനി വഴി മറ്റു രാജ്യങ്ങളിലേക്കു യാത്ര ചെയ്യുന്നതിന് വിസയില്ലാതെ ട്രാൻസിറ്റ് സൗകര്യം അനുവദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജർമൻ ചാൻസലർ ഫ്രെഡറിക് മെർസും അഹമ്മദാബാദിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് സുപ്രധാന പ്രഖ്യാപനമുണ്ടായത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ജനകീയ ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. രണ്ടു ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനായി എത്തിയ ചാൻസലറുമായി നടത്തിയ ചർച്ചയിൽ പ്രതിരോധം, വ്യാപാരം, ഊർജം തുടങ്ങി വിവിധ മേഖലകളിലായി 19 കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു.

പ്രധാന കരാറുകൾ

പ്രതിരോധ വ്യവസായരംഗത്തു സഹകരണം വർധിപ്പിക്കുന്നതിനും ആയുധങ്ങളുടെ സംയുക്ത നിർമാണത്തിനുമായി പദ്ധതികൾ ആവിഷ്കരിക്കും. ജർമനിയിൽ നഴ്‌സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ നിയമനത്തിന് സ്കിൽ പാർട്ണർഷിപ്പ് കരാറിൽ ഒപ്പുവച്ചു. നിലവിൽ മൂന്ന് ലക്ഷത്തോളം ഇന്ത്യക്കാരാണ് ജർമനിയിലുള്ളത്.

ജർമൻ സർവകലാശാലകളുമായി സഹകരണം മെച്ചപ്പെടുത്തും. ഇതിനായി വിദ്യാഭ്യാസ രംഗത്തെ സഹകരണത്തിന് പുതിയ ദിശാബോധം നൽകുന്ന കരാറുകൾ‌ ഒപ്പിട്ടു. ഊർജമേഖലയിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള സംയുക്ത ഗ്രീൻ ഹൈഡ്രജൻ പദ്ധതിക്ക് ഇരുരാജ്യങ്ങളും തുടക്കം കുറിക്കും.

ഭീകരതയ്ക്കെതിരേ സംയുക്ത പോരാട്ടം

ഭീകരവാദം ലോകത്തിനു ഭീഷണിയാണെന്നും ഇതിനെതിരേ കർശനമായ പോരാട്ടം തുടരുമെന്നും ഇരു നേതാക്കളും വ്യക്തമാക്കി. കഴിഞ്ഞ വർഷം പഹൽഗാമിലും ഡൽഹിയിലുമുണ്ടായ ഭീകരാക്രമണങ്ങളെ ചർച്ചയിൽ അപലപിച്ചു.

ഭീകരർക്ക് സുരക്ഷിത താവളം ഒരുക്കുന്നവരെ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടുത്താനും തീരുമാനമായി.

സാമ്പത്തിക ബന്ധം

ഇന്ത്യയും ജർമനിയും തമ്മിലുള്ള വ്യാപാരം അന്പതു ബില്യൺ ഡോളർ കവിഞ്ഞ് റെക്കോർഡ് നിലയിലെത്തിയതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രണ്ടായിരത്തിലധികം ജർമൻ കമ്പനികൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നത് രാജ്യത്തെ സാമ്പത്തിക സുരക്ഷിതത്വത്തിലുള്ള വിശ്വാസമാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കൂടാതെ, ഇന്തോ-പസഫിക് മേഖലയിലെ സമാധാനം, യുക്രയ്ൻ യുദ്ധം, ഗാസയിലെ സാഹചര്യം എന്നിവയും നേതാക്കൾ ചർച്ച ചെയ്തതിൽ ഉൾപ്പെടുന്നു.

ചാൻസലർ പദവിയിലെത്തിയ ശേഷം മെർസ് നടത്തുന്ന ആദ്യ ഏഷ്യൻ സന്ദർശനമാണിത്. ഒരു വലിയ ബിസിനസ് പ്രതിനിധി സംഘവും അദ്ദേഹത്തോടൊപ്പമുണ്ട്.

NRI

70-ാം പിറന്നാൾ ആഘോഷമാക്കി ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ്

ബര്‍ലിന്‍: ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് ചൊവ്വാഴ്ച തന്‍റെ 70-ാം പിറന്നാൾ ആഘോഷിച്ചു. നിലവിൽ യൂറോപ്യന്‍ യൂണിയനിലെ 27 രാഷ്‌ട്രത്തലവൻമാരിൽ ഏറ്റവും പ്രായം കൂടിയ ആളാണ് മെർസ്.

യുദ്ധാനന്തര ജർമനിയുടെ ആദ്യ ചാൻസലറായിരുന്ന കോൺറാഡ് അഡനൗവറിന് ശേഷം 70-ാം വയസിൽ പദവിയിലിൽ ഇരിക്കുന്ന ആദ്യ ചാൻസലർ കൂടിയാണ് മെർസ്. 1949-ൽ 73-ാം വയസിൽ ചാൻസലറായ കോൺറാഡ് അഡനൗവർ 87-ാം വയസു വരെ പദവിയിൽ തുടർന്നിരുന്നു.

ജനപ്രീതിയിൽ നേരിയ ഇടിവ് സംഭവിച്ചെങ്കിലും മെർസിന്‍റെ പ്രായം അദ്ദേഹത്തിന്‍റെ ഭരണത്തിന് ഒരു തടസമായി ആരും കാണുന്നില്ല. ഫോർസ പോളിംഗ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ സർവേയിൽ പങ്കെടുത്തവരിൽ 52 ശതമാനം പേരും മെർസിന്‍റെ ഭരണത്തിൽ സംതൃപ്തി രേഖപ്പെടുത്തി.

ഈ വർഷം മേയ് ആറിനാണ് ജർമനിയുടെ പത്താമത്തെ ചാൻസലറായി മെർസ് അധികാരമേറ്റത്. പാർട്ടി നേതാക്കൾ ഒരുക്കിയ ആഘോഷങ്ങൾക്ക് ശേഷം, മെർസ് ഭാര്യ ഷാർലറ്റിനും മക്കൾക്കും പേരക്കുട്ടികൾക്കുമൊപ്പം സ്വകാര്യമായി ജന്മദിനം ആഘോഷിച്ചു.

NRI

നൂറിന്‍റെ നിറവില്‍ മെർസ് സര്‍ക്കാര്‍; കാത്തിരിക്കുന്നത് കനത്ത വെല്ലുവിളികൾ

ബര്‍ലിന്‍: ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് അധികാരത്തിലേറിയിട്ട് 100 ദിവസം തികഞ്ഞു. മേയിലാണ് ജർമനിയുടെ പുതിയ ചാൻസലറായി ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയൻ (സിഡിയു) നേതാവ് മെർസ് സ്ഥാനമേറ്റത്.

അതേസമയം, കനത്ത വെല്ലുവിളികളാണ് മെർസ് ഭരണകൂടം നേരിടുന്നത്. ക്രമരഹിതമായ കുടിയേറ്റം തടയുന്നതിനും വിദേശനയം മെച്ചപ്പെടുത്തുന്നതിനും സർക്കാർ ശ്രമിക്കുമ്പോഴും ഭരണമുന്നണിയിൽ വിള്ളലുകൾ പ്രകടമാണ്.

ഗാസയിലെ യുദ്ധത്തിൽ ഉപയോഗിക്കാനിടയുള്ള ആയുധങ്ങൾ ഇസ്രയേലിന് നൽകുന്നത് താത്കാലികമായി നിർത്തിവയ്ക്കാനുള്ള മെർസിന്‍റ തീരുമാനം ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിരുന്നു. പാർട്ടിയിൽപ്പോലും മുൻകൂട്ടി ചർച്ച ചെയ്യാതെയാണ് മെർസ് ഈ തീരുമാനമെടുത്തത്.

ഇസ്രായേലിന് മേൽ ഭാഗിക ആയുധ ഉപരോധം ഏർപ്പെടുത്തിയതിനെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു. റഷ്യയ്ക്കെതിരായ യുദ്ധത്തിൽ യുക്രെയ്നെ പൂർണമായി പിന്തുണയ്ക്കാനുള്ള സർക്കാരിന്‍റെ നീക്കത്തിലും ജനങ്ങൾക്കിടയിൽ അതൃപ്തിയുണ്ട്.

ഇത് തീവ്ര വലതുപക്ഷ പാർട്ടിയായ ആൾട്ടർനേറ്റീവ് ഫോർ ജർമനിയുടെ(എഎഫ്‌ഡി) വളർച്ചയ്ക്ക് കാരണമായി. എഎഫ്‌ഡിയുടെ വോട്ട് വിഹിതം ഇരട്ടിയായി വർധിക്കുകയും ഓഗസ്റ്റിൽ നടന്ന ഒരു സർവേയിൽ അവർ ഭരണകക്ഷിയായ സിഡിയു - സിഎസ്‌യുവിനേക്കാൾ മുന്നിലെത്തുകയും ചെയ്തിരുന്നു.

ഇത്തരം വെല്ലുവിളികളെയെല്ലാം മെർസ് എങ്ങനെ തരണം ചെയ്യുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ‌ ഉറ്റുനോക്കുന്നത്.

Latest News

Up